Thursday, September 10, 2026
News99 Kerala

കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു

Logo
Editors Pick July 25, 2026 | 09:38 AM
News Image
കഴിഞ്ഞ മേയ് മാസത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ‘പാറ്റ’ പരാമർശം വലിയ വിവാദങ്ങൾക്കും വിദ്യാർത്ഥികൾക്കിടയിൽ ‘കോക്രോച്ച് ജനതാപാർട്ടി’ എന്ന കൂട്ടായ്മയുടെ രൂപീകരണത്തിനും വഴിവെച്ചിരുന്നു. എന്നാൽ ഈ പരാമർശം രാജ്യത്തെ മുഴുവൻ യുവാക്കളെയും ഉദ്ദേശിച്ചുള്ളതല്ലെന്നും, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയത് ചീഫ് ജസ്റ്റിസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

‘ദി ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ വിശദീകരണം നൽകിയിരിക്കുന്നത് . വ്യാജ ഡിഗ്രി ഉപയോഗിച്ചും പിൻവാതിലിലൂടെയും അഭിഭാഷക ജോലിയിലേക്ക് കടന്നുവരുന്നവരെ മാത്രം ഉദ്ദേശിച്ചായിരുന്നു തന്റെ ആ പരാമർശമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ നിയമ ബിരുദധാരികളുടെ വിഷയം ബാർ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും, ഈ പശ്ചാത്തലത്തിലാണ് താൻ അത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തത് . സുപ്രീം കോടതിയിലെ ഒരു വാദത്തിനിടെ, “തൊഴിലില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെ മാധ്യമപ്രവർത്തകരും ആർടിഐ ആക്ടിവിസ്റ്റുകളുമായി മാറി ഭരണസംവിധാനത്തെ ആക്രമിക്കുന്നു” എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പരാമർശം ഉണ്ടായത്.

രാജ്യത്തെ യുവജനങ്ങളോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും അവരിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത് . രാജ്യത്തെ യുവാക്കൾക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അത് പരിഹരിക്കാൻ സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും അവർക്കായി തുറന്നിട്ടിരിക്കുകയാണെന്നും, ഭരണഘടനയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ അവർക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയിരിക്കുന്നു

ചീഫ് ജസ്റ്റിസിന്റെ പരാമർശം യുവജനങ്ങളെ, പ്രത്യേകിച്ച് ‘ജെൻ സി’ വിഭാഗത്തെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്. ഇതിന് പിന്നാലെയാണ് അഭിജിത് എന്ന യുവാവിന്റെ നേതൃത്വത്തിൽ ‘കോക്രോച്ച് ജനതാപാർട്ടി’ എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജും വെബ്സൈറ്റും ആരംഭിക്കുന്നത്. ‘വോയിസ് ഓഫ് ദ ലേസി ആൻഡ് അൺഎംപ്ലോയ്ഡ്’ (അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം) എന്ന ടാഗ്‌ലൈനോടെ രൂപംകൊണ്ട സിജെപി കേവലമൊരു സോഷ്യൽ മീഡിയ ഹൈപ്പിനപ്പുറം, കൃത്യമായ നിലപാടുകളും ആവശ്യങ്ങളും ഉന്നയിക്കുന്ന ഒരു ശക്തമായ പ്ലാറ്റ്‌ഫോമായി ഇന്ന് മാറിയിരിക്കുകയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം