പഞ്ചാബ്, ഹരിയാന,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ കൂട്ടത്തോടെ ഡൽഹിയിലേക്ക് അതിർത്തികളിൽ കനത്ത ജാഗ്രത
National
July 21, 2026 | 06:25 AM
നിർദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര കരാർ കാർഷിക മേഖലയെ തകർക്കുമെന്ന് ആരോപിച്ച് കർഷകരുടെ വൻ പ്രതിഷേധം. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ഏകദിന പ്രതിഷേധത്തിനായി ഡൽഹിയിലേക്ക് തിരിച്ചത് . ഡൽഹി കിസാൻ ഘട്ടിലാണ്ഏകദിന മഹാപഞ്ചായത്ത്.
'ദേശ് ബച്ചാവോ മോർച്ച' എന്ന ബാനറിന് കീഴിൽ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയാണ് (കെഎംഎസ്‌സി) പ്രതിഷേധത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.
വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ സുതാര്യത ഉറപ്പാക്കണമെന്നും കർഷകരുമായി കൂടിയാലോചനകൾ നടത്തണമെന്നുമാണ് പ്രധാന ആവശ്യം. ഇതൊരു സമാധാനപരമായ പ്രതിഷേധമാണെന്നും തലസ്ഥാനത്ത് അനിശ്ചിതകാല ഉപരോധം ലക്ഷ്യമിടുന്നില്ലെന്നും സംഘാടകർ വ്യക്തമാക്കിയത് .
കർഷകരുമായി യാതൊരു കൂടിയാലോചനകളും നടത്താതെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കർഷക നേതാവ് സർവൻ സിംഗ് പന്ദേർ കുറ്റപ്പെടുത്തിയത് . കരാർ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങളെക്കാൾ അമേരിക്കൻ വാർത്താക്കുറിപ്പുകളിലൂടെയാണ് പുറത്തുവരുന്നത്. സബ്സിഡിയോടെയുള്ള അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് രാജ്യത്തെ ചെറുകിട-നാമമാത്ര കർഷകർക്ക് കനത്ത തിരിച്ചടിയാകും ഉണ്ടാവുക .
കർഷക മാർച്ചിനെ തുടർന്ന് ഡൽഹിയിലേക്കുള്ള
പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഡൽഹിയിലേക്ക് നീങ്ങുന്നതിൽ നിന്ന് കർഷകരെ തടയാൻ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചിലരെ തടഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്. രാജ്‌ഘട്ട്, കിസാൻ ഘട്ട് തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് . ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുജനങ്ങൾ ഈ വഴികൾ ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
പാർലമെൻ്റ് പരിസരത്ത് ജനക്കൂട്ടം തടിച്ചുകൂടാൻ സാധ്യതയുള്ളതിനാൽ അമേരിക്കൻ എംബസിയും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിടയത്.
Comments