Sunday, July 26, 2026
News99 Kerala

കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു ആയിരങ്ങൾ ദർശനത്തിനായി;എത്തി ജൂലൈ 21 വരെ പ്രത്യേക പൂജകളും അഭിഷേകങ്ങളും നടക്കും

Logo
Editors Pick July 17, 2026 | 01:11 PM
News Image
ശബരിമല: കർക്കടകമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട വ്യാഴാഴ്ച വൈകിട്ട് ഭക്തജനങ്ങൾക്ക് തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു.
ഭസ്മാഭിഷിക്തനായ അയ്യപ്പനെ ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രനടയ്ക്ക് മുന്നിൽ കാത്തുനിന്നത്. നട തുറന്നതോടെ ശബരിമലയിൽ ഭക്തജനത്തിരക്കും വർധിച്ചു.
കർക്കടകമാസ പൂജകളുടെ ഭാഗമായി എല്ലാ ദിവസവും നെയ്യഭിഷേകം, കളഭാഭിഷേകം, അഷ്ടാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം ഉൾപ്പെടെയുള്ള പ്രത്യേക പൂജകൾ നടക്കും.
പൂജകൾ പൂർത്തിയാക്കി ജൂലൈ 21-ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.
ദർശനത്തിന് എത്തുന്ന ഭക്തർ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Comments
Please Login to comment.
LATEST NEWS
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം
പ്രിയദർശിനി ബസുകളിൽ 'സീറോ ടിക്കറ്റ്' തട്ടിപ്പ് പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്ക‌റ്റിലാക്കി കണ്ടക്ടർമാർ