Sunday, July 26, 2026
News99 Kerala

ഞാൻ ഗാന്ധിജിയല്ല, തടസ്സം നിന്നാൽ ആരായാലും കൊല്ലും എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ കോടതിയിൽ വെല്ലുവിളിച്ച് ഇരട്ടക്കൊല‌ക്കേസ് പ്രതി ചെന്താമര

Logo
Editors Pick July 13, 2026 | 09:13 AM
News Image
നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ചെന്താമര കോടതിയിൽ ജഡ്ജിയെ വെല്ലുവിളിച്ചിരിക്കുന്നു. “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ, ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ചുതരാൻ ഞാൻ ഗാന്ധിജിയല്ല. എനിക്ക് തടസ്സം നിൽക്കുന്നത് ആരായാലും അവരോടുള്ള പെരുമാറ്റം ഇങ്ങനെയായിരിക്കും, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലും” എന്നായിരുന്നു പ്രതിയുടെ പ്രതികരണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ, എന്തെങ്കിലും പറയാനുണ്ടോ എന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ചോദിച്ചപ്പോഴാണ് പ്രതി കോടതിമുറിയിൽ പ്രകോപനപരമായി സംസാരിചിരിക്കുന്നത് . പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു . കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുന്നത് കോടതി വരും ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമര (59) ഇപ്പോൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. കൊലപാതകം നടന്ന് ഒന്നരവർഷം കഴിയുമ്പോഴാണ് കേസിൽ വിധി വരുന്നത്. പ്രതിയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം