Sunday, July 26, 2026
News99 Kerala

കൊളംബിയയെ പെനാൽറ്റിയിൽ പൂട്ടി സ്വിറ്റ്സർലൻഡ്. ക്വാർട്ടറിൽ മെസ്സിയും കൂട്ടരും എതിരാളികൾ.

Logo
Sports July 08, 2026 | 06:30 AM
News Image
നാടകീയമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്‌സർലൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നത്. കാനഡയിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോൾരഹിത സമനില (0-0) പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നിരിക്കുന്നത്. ഷൂട്ടൗട്ടിൽ 4-3 നായിരുന്നു സ്വിസ് പടയുടെ വിജയം.

മത്സരത്തിലുടനീളം കൊളംബിയ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇരുടീമുകളുടെയും പ്രതിരോധവും ഗോൾകീപ്പർമാരായ ഗ്രെഗോർ കോബെലിന്റെയും കാമിലോ വാർഗാസിന്റെയും മികച്ച പ്രകടനങ്ങളും ഗോൾ അകറ്റിനിർത്തി. ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനായി ഗ്രാനിറ്റ് ശാക്ക, സെകി അംദൂനി, സെഡ്രിക് ഇറ്റൻ, റൂബൻ വർഗാസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മാനുവൽ അകാഞ്ചിയുടെ കിക്ക് പാഴായത് റൂബൻ വർഗാസിന്റെ അവസാന കിക്കാണ് സ്വിസ് പടയ്ക്ക് വിജയം സമ്മാനിച്ചിരിക്കുന്നത്.

1954-ന് ശേഷം ഇതാദ്യമായാണ് സ്വിറ്റ്‌സർലൻഡ് ലോകകപ്പ് ക്വാർട്ടറിലെത്തിയിരിക്കുന്നത് . പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ 3-2 ന് തകർത്തുവന്ന ലയണൽ മെസ്സിയുടെ അർജന്റീനയാണ് ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിന്റെ എതിരാളികൾ.

Comments
Please Login to comment.
LATEST NEWS
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം
പ്രിയദർശിനി ബസുകളിൽ 'സീറോ ടിക്കറ്റ്' തട്ടിപ്പ് പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്ക‌റ്റിലാക്കി കണ്ടക്ടർമാർ