Sunday, July 26, 2026
News99 Kerala

മരണം വരെ ഞാൻ ഈ പതാകയ്ക്കൊപ്പം ഇവിടെത്തന്നെയുണ്ടാകും.BJP കീടങ്ങൾക്ക് എന്നെ നിശബ്ദയാക്കാൻ കഴിയില്ല. ചീമുട്ടയെറിഞ്ഞവർക്കുനേരെ തൃണമൂൽ പതാക വീശി മഹുവ മൊയ്ത്ര.

Logo
National July 02, 2026 | 04:08 AM
News Image
ബിജെപി പ്രവർത്തകരുടെ ചീമുട്ടയേറിനും ആൾക്കൂട്ട ആക്രമണത്തിനും പിന്നാലെ ശക്തമായ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. താൻ മരണം വരെ ഈ പാർട്ടിക്കൊപ്പമുണ്ടാകുമെന്ന് അവർ വ്യക്തമാക്കിയിരിക്കുന്നു . ബിജെപി കീടങ്ങൾക്ക് തന്നെ നിശബ്ദയാക്കാൻ കഴിയില്ലെന്നും അവർ പ്രതികരിച്ചിരിക്കുന്നത്.

സ്വന്തം മണ്ഡലമായ കൃഷ്ണനഗറിലെ തൃണമൂൽ പാർട്ടി ഓഫീസിൽ മഹുവ മൊയ്ത്രയുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ യോഗം നടന്നുകൊണ്ടിരിക്കെ ഒരു വലിയ സംഘം ബിജെപി പ്രവർത്തകർ ഓഫീസിന് പുറത്ത് തടിച്ചുകൂടുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. കെട്ടിടത്തിന് പുറത്ത് കറുത്ത കൊടികളേന്തി തടിച്ചുകൂടിയ പ്രതിഷേധക്കാർ മഹുവ മൊയ്ത്രയ്ക്ക് എതിരെ 'ഗോ ബാക്ക്' മുദ്രാവാക്യങ്ങൾ മുഴക്കിയത് . ഇതിന് പിന്നാലെ യോഗം നടന്ന കെട്ടിടത്തിന് നേരെയും മഹുവ മൊയ്ത്രയെ ലക്ഷ്യമിട്ടും അക്രമികൾ വ്യാപകമായി ചീമുട്ടകളും വഴുതനങ്ങകളും എറിഞ്ഞതായി പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

തന്റെ പോരാട്ടവീര്യം ഒട്ടും ചോർന്നിട്ടില്ലെന്ന് പ്രഖ്യാപിച്ച് മഹുവ ബിജെപി പ്രവർത്തകർക്കു നേരെ തൃണമൂൽ പതാക വീശിയായിരുന്നു പ്രതികരിച്ചിരിക്കുന്നത് . ''ഞാൻ ഇവിടെ ഉറച്ചുനിൽക്കും. മരണം വരെ ഈ പതാകയും ഇവിടെത്തന്നെയുണ്ടാകും. ബിജെപി കീടങ്ങൾക്ക് എന്നെ നിശ്ശബ്ദയാക്കാൻ കഴിയില്ല.''-ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് മഹുവ എക്‌സിൽ കുറിച്ചിരിക്കുന്നത്.

ആക്രമണം നടന്നയുടൻ മഹുവ മൊയ്ത്ര പശ്ചിമ ബംഗാൾ പോലീസിനെയും ഡിജിപിയെയും ടാഗ് ചെയ്തുകൊണ്ട് എക്‌സ് പ്ലാറ്റ്ഫോമിൽ സഹായം അഭ്യർത്ഥിച്ചിരുന്നു.രണ്ടിലധികം മണിക്കൂറായി ആൾക്കൂട്ടം തന്നെ വളഞ്ഞിരിക്കുകയാണെന്നും പോലീസ് തങ്ങളെ പിരിച്ചുവിടാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അവർ ആരോപിചിരിയിരിക്കുന്നത്. താൻ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ ചീമുട്ടകളും കല്ലുകളും എറിയാൻ ആൾക്കൂട്ടം പദ്ധതിയിട്ടിരുന്നതായും അവർ വ്യക്തമാക്കിയത്.

ഇത് 'ബിജെപിയുടെ ലിഞ്ചിങ് മോബ്' ആണെന്നും സമയം ചെല്ലുന്തോറും അക്രമികളുടെ എണ്ണം വർധിച്ചുവരികയാണെന്നും എംപി വീഡിയോയിൽ ചൂണ്ടിക്കാട്ടിയത്. അവിടെയുണ്ടായിരുന്ന ഓരോ വ്യക്തിയും ബിജെപി പ്രവർത്തകരായിരുന്നുവെന്നും ബിജെപി പതാകകൾ ഏന്തിയാണ് അവർ എത്തിയതെന്നും വ്യക്തമാക്കുന്ന വീഡിയോകളും അവർ പങ്കുവെച്ചു. നാല് മണിക്കൂറോളം ഇതെല്ലാം പോലീസ് നിശബ്ദ സാക്ഷിയായി നോക്കിനിന്നുവെന്നും മഹുവ കുറ്റപ്പെടുത്തിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം
പ്രിയദർശിനി ബസുകളിൽ 'സീറോ ടിക്കറ്റ്' തട്ടിപ്പ് പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്ക‌റ്റിലാക്കി കണ്ടക്ടർമാർ