Sunday, July 26, 2026
News99 Kerala

2028 മുതൽ ഡൽഹിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രം

Logo
Editors Pick June 30, 2026 | 05:49 AM
News Image
ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘ഡൽഹി ഇവി നയം 2026’ ഡൽഹി സർക്കാർ ഔദ്യോഗികമായി പുറത്തിറക്കിയത് . ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വാഹന വൈദ്യുതീകരണ നയമാണിത്. 7,000 കോടി രൂപയുടെ ബജറ്റ് പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, 2028 ഏപ്രിൽ 1 മുതൽ ഡൽഹിയിൽ പുതിയ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും നിരോധിചിരിക്കും. ഇതിനുശേഷം തലസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ 100% വും ഇലക്ട്രിക് ആയിരിക്കണം. 2030 മാർച്ച് 31 വരെയാണ് ഈ നയത്തിന് പ്രാബല്യമുള്ളത്.

പുതിയ ഇവി നയത്തിലൂടെ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു . 30 ലക്ഷം രൂപ വരെ വിലയുള്ള (എക്സ്-ഷോറൂം) ഇലക്ട്രിക് കാറുകൾക്ക് റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും 100% ഇളവ് ലഭിചിരിക്കും . ഇതിനുപുറമെ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് 30,000 രൂപ വരെയും, ത്രീ-വീലറുകൾക്ക് 50,000 രൂപ വരെയും, എൻ-1 ട്രക്കുകൾക്ക് ഒരു ലക്ഷം രൂപ വരെയും നേരിട്ടുള്ള വാങ്ങൽ സബ്‌സിഡി (DBT) ലഭിക്കുന്നതാണ്.

Comments
Please Login to comment.
LATEST NEWS
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം
പ്രിയദർശിനി ബസുകളിൽ 'സീറോ ടിക്കറ്റ്' തട്ടിപ്പ് പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്ക‌റ്റിലാക്കി കണ്ടക്ടർമാർ