Sunday, July 26, 2026
News99 Kerala

കൂത്താളി പഞ്ചായത്ത് ഓഫീസിൽ സ്ലാബ് അടർന്നുവീണു; ജീവനക്കാരിക്ക് പരിക്ക്

Logo
Kerala June 20, 2026 | 07:00 AM
News Image

*_20-06-2026 ശനി_*

കോഴിക്കോട്: പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ലാബ് അടർന്നുവീണ് വനിതാ ജീവനക്കാരിക്ക് പരിക്കേറ്റു. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ അസിസ്റ്റന്റായ ശ്വേതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം.

രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ടിരിക്കെ, വലിയ ശബ്ദത്തോടെ മേൽക്കൂരയുടെ സ്ലാബിന്റെ ഒരു ഭാഗം ശ്വേതയുടെ മേൽക്കേക്ക് പതിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മറ്റ് ജീവനക്കാരും ഓഫീസിലുള്ളപ്പോഴാണ് സംഭവം നടന്നത്. പരിക്കേറ്റ ശ്വേതയെ ഉടൻ തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഏകദേശം 58 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് ആക്ഷേപമുണ്ട്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ജീവനക്കാരും പൊതുജനങ്ങളും ആശങ്ക ഉന്നയിക്കുന്നുണ്ട്.

Comments
Please Login to comment.
LATEST NEWS
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം
പ്രിയദർശിനി ബസുകളിൽ 'സീറോ ടിക്കറ്റ്' തട്ടിപ്പ് പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്ക‌റ്റിലാക്കി കണ്ടക്ടർമാർ