Sunday, July 26, 2026
News99 Kerala

സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് ടി. വീണയുടെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിച്ചു.

Logo
Kerala June 19, 2026 | 09:21 AM
News Image


തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് ശാഖയിലാണ് കേന്ദ്രസേനയുടെ കനത്ത സുരക്ഷയോടെ ഇ.ഡി ഉദ്യോഗസ്ഥർ ഈ നിർണായക പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വെച്ച് വീണയെ ഒൻപത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ സ്വർണമടക്കം സൂക്ഷിക്കാൻ ഈ ബാങ്കിൽ ലോക്കർ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്ന് വീണ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.സി.എം.ആർ.എല്ലിൽ നിന്ന് എക്സാലോജിക്കിലേക്ക് വന്ന 2.78 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തുടരന്വേഷണത്തിന്റെ ഭാഗമായാണ് ലോക്കർ പരിശോധിച്ചത്. മുൻപ് ഇ.ഡി പരിശോധനയ്ക്കിടെ ഉണ്ടായ ചില സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ച് പരിശോധന പൂർത്തിയാക്കിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ അക്കൗണ്ട് ഉൾപ്പെടെ വിവിധ ബാങ്കുകളിലായുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടിയോളം രൂപ ഇ.ഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.
ലോക്കർ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം