Sunday, July 26, 2026
News99 Kerala

പാലക്കാട്‌ വൻ ലഹരി വേട്ട

Logo
Kerala June 11, 2026 | 08:56 AM
News Image


ഓപ്പറേഷൻ തൂഫാനുമായി ബന്ധപെട്ടു ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായി ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (DANSAF) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ മാരക മയക്കുമരുന്നായ 32.166 Gram MDMA യുമായി മൂന്ന് യുവാക്കൾ പിടിയിലായി.
പാലക്കാട് നരിക്കുത്തി തങ്ങൾ ലൈൻ സ്വദേശി അബ്ദുൾസലാമിൻെറ മകൻ മൻസൂർ അലി @ ലഡുപ്പാ (Age.30,), തിരുനല്ലായി മണലാഞ്ചേരി ശുഹൈബ് മൻസിലിൽ ഹനീഫയുടെ മകൻ മൻസൂർ എച്ച് (Age.31), കൈപ്പഞ്ചേരികുന്ന് സ്വദേശി അഷ്റഫിൻെറ മകൻ അൻസാർ (Age.30) എന്നിവരാണ് ടൗൺ നോർത്ത് പോലീസിൻെറ പിടിയിലായത്.
പാലക്കാട് ഗവൺമെന്റ് വെറ്റിനറി ആശുപത്രിക്ക് സമീപത്തുനിന്നുമാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 32.166 Gram MDMA ഇവരിൽ നിന്നും കണ്ടെടുത്തത്. പിടിയിലായവരിൽ മൻസൂർ അലിക്ക് പൂക്കച്ചവടമാണ് ജോലി. ഈ കച്ചവടത്തിൻെറ മറവിലാണോ ലഹരി വിൽപ്പന നടത്തിയിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിൻെറ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ടൗൺ നോർത്ത് പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. ഇവരുടെ ലഹരി ശൃംഖലയെക്കുറിച്ചും, ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എവിടെനിന്നാണ് എത്തിച്ചത് എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം
പ്രിയദർശിനി ബസുകളിൽ 'സീറോ ടിക്കറ്റ്' തട്ടിപ്പ് പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്ക‌റ്റിലാക്കി കണ്ടക്ടർമാർ