Sunday, July 26, 2026
News99 Kerala

കമാൻഡോസ് വാഹനം ഉള്‍പ്പെടെ അകമ്പടി; മുഖ്യമന്ത്രി വിഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു

Logo
Editors Pick May 27, 2026 | 05:30 PM
News Image
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. അകമ്പടിയായി കമാൻഡോസ് വാഹനം ഉള്‍പ്പെടെ ഉണ്ടാകും.

ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്ന് രാത്രി 11 ന് ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തിച്ചേരും.

നെടുമ്പാശ്ശേരി വിമാനത്താവള പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. വഴിയില്‍ പലയിടത്തും സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുണ്ടോയെന്ന് രഹസ്യാന്വേഷണവിഭാഗം നിരീക്ഷിച്ചുകൊണ്ടിക്കുകയാണ്. കമാൻഡോസ്, ആംബുലൻസ് എന്നിവയുടെ സേവനം ആവശ്യമില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പിന്നാലെ അനുഗമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കർശനമായി നിർദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുൻപ് തന്നെ വി.ഡി സതീശൻ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോർട്ട്‌, പൈലറ്റ് വാഹനങ്ങള്‍ മാത്രമായിരുന്നു അകമ്പടി. എന്നാല്‍ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തില്‍ ഒതുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം