Sunday, July 26, 2026
News99 Kerala

അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

Logo
Editors Pick April 28, 2026 | 10:24 AM
News Image



പാലക്കാട്| അട്ടപ്പാടിയിലെ പാറയിടുക്കില്‍നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ അമ്മയാന ഉപേക്ഷിച്ച കാട്ടാനക്കുട്ടി ചരിഞ്ഞു.

12 ദിവസം പ്രായമുള്ള കാട്ടാനക്കുട്ടി ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ചരിഞ്ഞത്. അട്ടപ്പാടി മേലേ അബ്ബന്നൂരിലെ പാറയിടുക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു ആനക്കുട്ടിയെ കണ്ടെത്തിയത്.

പുതൂര്‍ ദ്രുതപ്രതികരണ സേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയ കുട്ടിയാനയെ അമ്മയാനയോടൊപ്പം വിടാന്‍ വനംവകുപ്പ് അഞ്ച് ദിവസത്തോളം വനത്തിനുള്ളില്‍ താല്‍കാലിക കൂട് ഒരുക്കി കാത്തിന്നു. എന്നാല്‍, അമ്മയാന എത്തിയില്ല. ഇതോടെയാണ് കഴിഞ്ഞ 18ന് കുട്ടിയാനയെ കൂടുതല്‍ പരിചരണത്തിനായി ധോണി ക്യാമ്പിലേക്ക് മാറ്റിയത്. ഡോ ഡേവിസ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.

പാറയിടുക്കില്‍പ്പെട്ടതിനാല്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ചെറിയതോതില്‍ ഇളനീരും പാലുമെല്ലാം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വയറിളക്കം രൂക്ഷമായി. ഇതിനിടെ ഹൃദയത്തിലെ വൈറസ് രോഗബാധയും രൂക്ഷമായി. ശനിയാഴ്ച മുതല്‍ വയറിളക്കം ബാധിച്ചതും കനത്ത ചൂടും ആരോഗ്യനില വഷളാക്കിയതായി എസ് എഫ് ഒ ശശിഭൂഷണ്‍ അറിയിച്ചു. സാങ്കേതിക സമിതിയുടെ മേല്‍നോട്ടത്തില്‍ വന്യജീവി ആരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം