Sunday, July 26, 2026
News99 Kerala

24ാം വയസിൽ 17 ലക്ഷത്തിന്റെ ജോലി രാജിവെച്ച് ഐഐടി ബിരുധദാരി

Logo
Editors Pick April 16, 2026 | 07:12 AM
News Image
ജെൻസികളുടെ ജോലി സ്ഥലത്തെ പെരുമാറ്റവും പ്രതികരണങ്ങളും പലപ്പോഴും വിമർശിക്കപ്പെടാനും അഭിനന്ദിക്കപ്പെടാനും കാരണമായിട്ടുണ്ട്. എന്നാൽ മറ്റെല്ലാ കാര്യങ്ങളും പോലെ മാനസികാരോഗ്യത്തിന് മുൻഗണന നൽകിയിട്ടുള്ള ഇവരുടെ ജീവിത രീതി പ്രത്യേകം എടുത്തു പറയുന്നു .

ഒരു ടോക്‌സിക്ക് കമ്പനിയിൽ നിന്ന് വാർഷിക വരുമാനം 17 ലക്ഷം രൂപയുള്ള ജോലി രാജിവെച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് . സ്വകാര്യ ബാങ്കിങ് മേഖലയിൽ ജോലി ചെയ്തിരുന്ന ചിരാഗ് എന്ന 24 വയസുകാരനായ യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജോലി സ്ഥലത്തെ ദുരവസ്ഥ പങ്കുവെച്ച് ജോലി രാജിവെച്ച വിവരം പങ്കുവെച്ചത്.

കമ്പനിയിൽ ജീവനക്കാരോട് സ്വീകരിച്ചിരുന്നത് വിചിത്ര നടപടികളാണെന്ന വിമർശനങ്ങളടക്കം നെറ്റിസൺസ് ഉയർത്തുന്നുണ്ട്. അസുഖം വന്നാൽ ലീവ് അനുവദിക്കാത്ത സാഹചര്യവും യുവാവ് വീഡിയോയിൽ വെളിപ്പെടുതിരിക്കുന്നു . ഇതിനു പുറമെ 15 മിനിറ്റ് മാത്രമാണ് ഉച്ചഭക്ഷണം കഴിക്കാൻ ജീവനക്കാർക്ക് നൽകിയിരുന്നത് എന്ന കാര്യവും ചിരാഗ് ചൂണ്ടിക്കാട്ടി. മികച്ച ശമ്പളം ലഭിച്ചിട്ടും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നില്ല. മാനസികമായും ശാരീരികമായും തളർത്തുന്ന ഇത്തരം ഓഫീസ് അന്തരീക്ഷത്തിൽ തുടരാൻ കഴിയില്ലെന്ന് യുവാവ് വീഡിയോയിൽ വ്യക്തമാക്കിപറയുന്നു.

ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ ഒട്ടും തന്നെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ വാർത്ത പുറത്തുവന്നതോടെ കോർപ്പറേറ്റ് ലോകത്തെ ചൂഷണങ്ങളെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം