Sunday, July 26, 2026
News99 Kerala

മാർച്ച് 16 ന് രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് , ആകെ 36 സീറ്റുകൾ; പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കും

Logo
Editors Pick February 18, 2026 | 05:49 PM
News Image
ദില്ലി: പുതുതായി ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച്‌ 16 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഫെബ്രുവരി 26 ന് വിജ്ഞാപനം പുറപ്പെടുവിക്കും.നാമനിർദേശ പത്രിക മാർച്ച്‌ അഞ്ച് വരെ സമർപ്പിക്കാം. മാർച്ച്‌ 6 ന് രാവിലെ 9 മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന വോട്ടെടുപ്പിന് ശേഷം അന്ന് രാത്രിയോടെ തന്നെ ഫലപ്രഖ്യാപനവും നടക്കും.

ഇക്കുറി രാജ്യസഭയില്‍ നിന്ന് കാലാവധി പൂർത്തിയാക്കുന്നത് പ്രമുഖരാണ്. ഒഴിവുവരുന്ന ഏഴ് സീറ്റുകള്‍ മഹാരാഷ്ട്രയിലാണ്. അഞ്ച് വീതം സീറ്റുകള്‍ തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഒഡിഷയിലെ നാല്, അസമിലെ മൂന്ന് എന്നിവയ്ക്ക് പുറമെ ഹരിയാന, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലും ഹിമാചല്‍ പ്രദേശിലെ ഒരു സീറ്റും ഒഴിയും.

കാലാവധി പൂർത്തിയാക്കുന്ന എംപിമാരില്‍ പ്രധാനി ശരദ് പവാറാണ്ംഇദ്ദേഹത്തിന് പുറമെ പ്രിയങ്ക ചതുർവേദി, രാംദാസ് അത്തവാലെ, കനിമൊഴി, അഭിഷേക് മനു സിങ്‌വി, തിരുച്ചി സിവ, തമ്പിദുരൈ, ജികെ വാസൻ, റിതബ്രത ബാനർജി, സാകേത് ഗോഖലെ, ഉപേന്ദ്ര കുശ്വാഹ, ഹരിവൻഷ് നാരായണ്‍ സിങ് തുടങ്ങിയരും കാലാവധി പൂർത്തിയാക്കുന്ന പ്രമുഖരിൽ പെടും

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം