Sunday, July 26, 2026
News99 Kerala

ഹെലികോപ്റ്റർ യാത്രകൾ പരമരഹസ്യം. വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സർക്കാർ

Logo
Editors Pick February 14, 2026 | 05:52 AM
News Image
പ്രതിമാസം 80 ലക്ഷം രൂപയ്ക്കാണ് ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷനിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ എത്രതവണ ഹെലികോപ്റ്റർ പറന്നുവെന്നോ മന്ത്രിമാരും കുടുംബാംഗങ്ങളും എത്രതവണ ഇതിൽ യാത്ര ചെയ്തുവെന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ തയ്യാറായില്ല. പോലീസിന്റെ വിശദീകരണം ഇത്തരം വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിഭാഗത്തിലാണെന്നാണ്.

അവയവ കൈമാറ്റത്തിനായി എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചു എന്ന ചോദ്യത്തിനും പോലീസ് മൗനം പാലിക്കുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആറുതവണ ഹെലികോപ്റ്റർ വഴി അവയവങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് അവയവദാന ഏജൻസിയായ കെ-സോട്ടോ (K-SOTTO) വ്യക്തമാക്കുന്നുണ്ട്.

പ്രതിമാസം 25 മണിക്കൂർ പറക്കാനാണ് കരാറെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. തീരദേശ നിരീക്ഷണം, വിഐപി യാത്രകൾ, എയർ ആംബുലൻസ് സേവനം, ദുരന്തനിവാരണം എന്നിവയ്ക്കാണ് സമയം ഉപയോഗിക്കുക. എന്നാൽ ഈ സേവനങ്ങളുടെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം