ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ബി. മുരാരി ബാബു (54) അന്തരിച്ചു.
Kerala
June 13, 2026 | 04:24 AM
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ബി. മുരാരി ബാബു (54) അന്തരിച്ചു.
2019-ൽ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയിലെ സ്വര്‍ണപ്പാളികള്‍ മാറ്റി ചെമ്പ് പാളികളാക്കി കടത്തിക്കൊണ്ടുപോയ കേസിലാണ് മുരാരി ബാബു പ്രതിയാകുന്നത്.
സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വരുത്തിത്തീർക്കാൻ ആദ്യമായി വ്യാജരേഖ ചമച്ചത് അന്ന് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായിരുന്നു ഇദ്ദേഹംകേസില്‍ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്ത ഇദ്ദേഹം 90 ദിവസത്തോളം ജയില്‍വാസം അനുഭവിച്ചിരുന്നു. നിശ്ചിത സമയത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നും ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
അര്‍ബുദവും കരള്‍ രോഗവും ബാധിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2026 ജൂൺ 13 ഇന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം മരണമടഞ്ഞത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 12:48 ഓടെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വസതിയില്‍ വെച്ച് നടക്കും.
Comments