Friday, February 06, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

വിവാദ വീഡിയോ പ്രചരണം; ദീപകിന്റെ ആത്മഹത്യ.യുവതി മുൻകൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി

Logo
Editors Pick January 20, 2026 | 04:28 PM
കോഴിക്കോട്: ബസിനകത്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസിൽ ദീപക് (42) ജീവനൊടുക്കിയ സംഭവത്തിൽ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി.

കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവില്‍ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ദീപക്കിന്റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.

ഷിംജിത മുൻ ജനപ്രതിനിധി

അതേസമയം, ഇനി മറ്റൊരാൾക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. ഓൾ കേരള മെൻസ് അസോസിയേഷനു വേണ്ടി രാഹുൽ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറും പൊതുപ്രവർത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവർ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.

Comments
Please Login to comment.
LATEST NEWS
കുട്ടികളുടെ അശ്ലീല വീഡിയോ. 12 ഫോണുകൾ പോലീസ് പിടിച്ചെടുത്തു
ലഹരിക്കേസിൽ നടി അഞ്ജു കൃഷ്ണ അറസ്റ്റിൽ. പിടികൂടിയതില്‍ മെത്താംഫെറ്റാമൈനും എല്‍എസ്‌ഡി സ്റ്റാംപും
മണിയൻ പിള്ള രാജു അറസ്റ്റിൽ.അപകടം നടന്ന കാർ നിർത്താതെ പോയതിനാണ് അറസ്റ്റ്
സമസ്ത നൂറാം വാർഷികം.കലക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു
കുമ്പള ആരിക്കാടിയിലെ താത്കാലിക ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ഷബ്ന ടീച്ചർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
തിരുനാവായ കുംഭമേളയ്ക്ക് കുടുംബത്തോടൊപ്പം വന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ
ഡ്രോൺ അമേരിക്ക വെടിവെച്ചിട്ടെന്ന വാദം തള്ളി ഇറാൻ