Monday, July 27, 2026
News99 Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയ്ക്ക് മരണം വരെ തൂക്കിക്കൊല്ലാൻ ശിക്ഷ; 20 ലക്ഷം രൂപ പിഴ

Logo
Editors Pick July 21, 2026 | 05:00 AM
News Image
നെന്മാറ, പോത്തുണ്ടി, ബോയിൻ കോളനിയിലെ ഇരട്ടകൊലപാതക കേസിലെ പ്രതിയായ ചെന്താമരയക്ക് മരണം വരെ തൂക്കി കൊല്ലുവാനും, ഇരുപതു ലക്ഷം രൂപ പിഴയും ശിക്ഷ.

പാലക്കാട് ജില്ലയിലെ നെന്മാറ, പോത്തുണ്ടി ബോയിൻ കോളനിയിലെ സൂധാകരൻ S/o അപ്പായി വയസ്സ് 54, തിരുത്തുംപാടം, ബോയിൻ കോളനി, പോത്തുണ്ടി അയാളുടെ അമ്മയായ ലക്ഷമി W/o അപ്പായി, വയസ്സ് 74 തിരുത്തുംപാടം, ബോയിൻ കോളനി, പോത്തുണ്ടി എന്നിവരെ വെട്ടികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയും അയൽക്കാരനുമായ ചെന്താമര S/o ചാമുണ്ണി, ബോയിൻ കോളനി, തിരത്തുംപാടം, പോത്തുണ്ടി എന്നയാൾക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് & സെഷന്ഴസ് കോടതി നമ്പർ നാല് (FTC II) ജഡ്ജ് കെന്നത്ത് ജോർജ്ജ് മരണം വരെ തൂക്കി കൊല്ലുവാനും, ഇരുപതു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

27.01.2025 തിയ്യതി കാലത്ത് 10.00 മണിക്കാണ് കേസ്സിനാസ്പദമായ സംഭവം നെന്മാറ, പോത്തുണ്ടിയിലുള്ള തിരുത്തുംപാടം, ബോയിൻ കോളനി എന്ന സ്ഥലത്തുവച്ച് നടന്നത്. കൊല്ലപ്പെട്ട സുധാകരനും, ലക്ഷമിയും താമസ്സിക്കുന്നത് ചെന്താമരയുടെ വീടിനു സമീപത്തുള്ള വീട്ടിലാണ്. ചെന്താമരയുടെ ഭാര്യയും, മകളും തന്നിൻ നിന്നും പിണങ്ങിപോകുവാൻ കാരണം സുധാകരനും, കുടുംബവും ആണെന്നുള്ള തെറ്റിധാരണയിലാണ് പ്രതിയായ ചെന്താമര ഈ കൊലപാതകങ്ങൾ ചെയ്തിട്ടുള്ളത്. മേൽപറഞ്ഞ കൊലപാതകം നടത്തുന്നതിനു ഏഴു വർഷം മുന്പ് 2019 ൽ ചെന്താമര ഇപ്പോൾ കൊലചെയ്യപ്പെട്ട സുധാകരൻ്റെ ഭാര്യയായ സജിത എന്നിവരെയും സമാനമായ രീതിയിൽ അവരുടെ വീട്ടിൽ കയറി അതിദാരൂണമായ രീതിയിയിൽ വെട്ടി കൊലപ്പെടുത്തിയിരുന്നു. ആ കേസ്സിൻ്റെ വിചാരണയും ഇതേ കോടതിയിൽ നടന്നിരുന്നു. ആദ്യത്തെ കേസ്സിൽ കോടതിയിൽ വിചാരണ നടന്നു വരവെ ചെന്താമര കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടുലള്ളതും, ഇരട്ട ജീവപര്യന്തം തടവുശിക്ഷയും, മുന്നര ലക്ഷം രൂപ പിഴ ശിക്ഷയും നൽകിയിരുന്നു.

ചെന്താമര ആദ്യത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിച്ചു വരവെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് 27.01.2025 തിയ്യതി മറ്റു രണ്ടു കൊലപാതകങ്ങളും നടത്തിയത്. 28.01.2025 തിയ്യതി കേസ്സിലെ പ്രതിയായ ചെന്താമരയെ അർദ്ധരാത്രിയോടെ പ്രതിയുടെ വീടിനു സമീപത്തുള്ള പാടത്തുവച്ച് അറസ്റ്റ് ചെയ്തത്.

അന്നത്തെ ആലത്തൂർ DYSP ആയിരുന്ന മുരളീധരൻ. നെന്മാറ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, സബ് ഇൻസ്പെക്ടർമാരായ രാജേഷ് ആർ, സന്തോഷ്, എ.എസ്.ഐ മാരായ രാജേഷ്, കൃഷ്ണദാസ്, SCPO മാരായ ഷിബിൻ, ശിവപ്രകാശ്, CPO വിനു എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ഈ കേസ്സിനും, സജിതയെ കൊലപ്പെടുത്തിയ കേസ്സിലും അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ എം.ജെ വിജയകുമാർ പ്രോസിക്യഷനു വേണ്ടി ഹാജരായി. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 81 സാക്ഷികളെ കേസ്സിൻ്റെ തെളിവിലേയ്കായി വിസ്തരിച്ചു. 91 രേഖകളും, കേസ്സിൻ്റെ തെളിവിലേയ്കായി കോടതി മുന്പാകെ സമർപ്പിച്ചു. അഡ്വക്കേറ്റ് അനിഷാ വൈശാഖ്, സബ് ഇൻസ്പെക്ടർ രാമേഷ് എം, ASI ജിനപ്രസാദ് കെ, CPO ശിവദാസൻ എന്നിവർ കോടതി നടപടികൾ ഏകോപിപ്പിച്ചു

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം