ഫലസ്തീൻ കുടുംബത്തിൻ്റെ കാറിന് നേരെ ഇസ്രായേൽ വെടിവെപ്പ് .വെസ്റ്റ് ബാങ്കിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.
Editors Pick
June 06, 2026 | 02:20 PM
വെസ്റ്റ്ബാങ്കിൽ ഫലസ്‌തീൻ കുടുംബം സഞ്ചരിച്ച വാഹനത്തിനുനേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു . ബെത്ലഹേം സർവകലാശാലയിലെ ലക്ചററായ ഫഹദ് അബ്ദുൽ അസീസ് അബു ഹൈക്കലിൻ്റെ മകൻ സാം ഫഹദ് അബു ഹൈക്കൽ ആണ് മരിച്ചിചിരിക്കുന്നത് . വെടിവെപ്പിൽ കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഹെബ്രോൺ നഗരത്തിന് തെക്കുള്ള ടെൽ റുമൈദ പ്രദേശത്ത് വെള്ളിയാഴ്ച്‌ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്.
ഹെബ്രോണിലുള്ള കുഞ്ഞിൻ്റെ മുത്തശ്ശിയെ സന്ദർശിക്കാൻ ബെത്ലഹേമിൽനിന്ന് വാഹനത്തിൽ വരികയായിരുന്നു കുടുംബം. ടെൽ റുമൈദ മേഖലയിൽ ഇസ്രായേൽ സൈനിക വാഹനങ്ങൾ കണ്ടതിനെത്തുടർന്ന് ഇവർ കാർ നിർത്തിയിരുന്നത് . എന്നാൽ, സൈനികർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കുഞ്ഞിൻ്റെ മുത്തശ്ശി പറഞ്ഞത്. മാതാവിൻ്റെ ശരീര തുളച്ചുകയറിയ അതേ വെടിയുണ്ട തന്നെയാണ് കുഞ്ഞിൻ്റെ മുഖത്തും തലയിലും പതിച്ചതെന്ന് ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാഫ' റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
Comments