ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു, ഒരു കാലും നഷ്ടപ്പെട്ടു. 3 ശസ്ത്രക്രിയകൾക്ക് വിധേയമായി 40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്.
Editors Pick
June 05, 2026 | 01:18 PM
ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിന്റെ മൂന്നാമത്തെ ശസ്ത്രക്രിയയും പൂർത്തിയായിരിക്കുന്നു. ഗസ്സയിലെ ഖാൻ യൂനുസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിലാണ് 40 ദിവസം മാത്രമുള്ള മുഹമ്മദ് അൽ കാതിബിന്റെ ശസ്ത്രക്രിയ നടന്നിരിക്കുന്നത് . മെയ് 25ന് ഖാൻ യൂനിസിന്റെ പടിഞ്ഞാറുള്ള അമൽവാസി എന്ന സുരക്ഷിത മേഖലയിൽ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത് . ആക്രമണം നടക്കുമ്പോൾ കുഞ്ഞിന് മുലപ്പാൽ നൽകുകയായിരുന്ന മാതാവ് ഹനാൻ അബ്ദുൽ നാസർ(30) സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.
കാൽ മുറിച്ചു മാറ്റപ്പെട്ട കുഞ്ഞിന് വിദഗ്ദ ചികിത്സയ്ക്കായി പുറത്തേക്ക് കൊണ്ടുപോവണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് ശസ്ത്രക്രിയക്ക് വിധേയനായ കുഞ്ഞിന്റെ സുരക്ഷയുടെ കാര്യത്തിലും കുടുംബം ആശങ്ക പ്രകടിപ്പിച്ചു. വേദനയാൽ കരയുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗസ്സയിൽ ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് കൈ കാലുകൾ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ യുണിസെഫിന്റെയും ഐക്യരാഷ്ട്രസഭയുടെയും റിപ്പോർട്ടുകൾ പ്രകാരം ഗസ്സയിൽ മാത്രം ഇതുവരെ പതിനയ്യായിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ ആകെ മരണസംഖ്യയുടെ വലിയൊരു ശതമാനവും കുട്ടികളാണ് എന്നതാണ് അന്താരാഷ്ട്ര തലത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Comments