Sunday, July 26, 2026
News99 Kerala

ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു, ഒരു കാലും നഷ്ടപ്പെട്ടു. 3 ശസ്ത്രക്രിയകൾക്ക് വിധേയമായി 40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്.

Logo
Editors Pick June 05, 2026 | 01:18 PM
News Image
ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിന്റെ മൂന്നാമത്തെ ശസ്ത്രക്രിയയും പൂർത്തിയായിരിക്കുന്നു. ഗസ്സയിലെ ഖാൻ യൂനുസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിലാണ് 40 ദിവസം മാത്രമുള്ള മുഹമ്മദ് അൽ കാതിബിന്റെ ശസ്ത്രക്രിയ നടന്നിരിക്കുന്നത് . മെയ് 25ന് ഖാൻ യൂനിസിന്റെ പടിഞ്ഞാറുള്ള അമൽവാസി എന്ന സുരക്ഷിത മേഖലയിൽ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത് . ആക്രമണം നടക്കുമ്പോൾ കുഞ്ഞിന് മുലപ്പാൽ നൽകുകയായിരുന്ന മാതാവ് ഹനാൻ അബ്ദുൽ നാസർ(30) സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.

കാൽ മുറിച്ചു മാറ്റപ്പെട്ട കുഞ്ഞിന് വിദഗ്ദ ചികിത്സയ്ക്കായി പുറത്തേക്ക് കൊണ്ടുപോവണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് ശസ്ത്രക്രിയക്ക് വിധേയനായ കുഞ്ഞിന്റെ സുരക്ഷയുടെ കാര്യത്തിലും കുടുംബം ആശങ്ക പ്രകടിപ്പിച്ചു. വേദനയാൽ കരയുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഗസ്സയിൽ ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് കൈ കാലുകൾ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ യുണിസെഫിന്റെയും ഐക്യരാഷ്ട്രസഭയുടെയും റിപ്പോർട്ടുകൾ പ്രകാരം ഗസ്സയിൽ മാത്രം ഇതുവരെ പതിനയ്യായിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ ആകെ മരണസംഖ്യയുടെ വലിയൊരു ശതമാനവും കുട്ടികളാണ് എന്നതാണ് അന്താരാഷ്ട്ര തലത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം
പ്രിയദർശിനി ബസുകളിൽ 'സീറോ ടിക്കറ്റ്' തട്ടിപ്പ് പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്ക‌റ്റിലാക്കി കണ്ടക്ടർമാർ