Saturday, June 06, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.

Logo
Editors Pick June 04, 2026 | 07:42 AM
News Image
കോൺഗ്രസിൻ്റെ അനുമതിയില്ലാതെ ഇറാനെതിരെ യുദ്ധം നടത്തുന്നത് അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭയിൽ പാസാക്കി . ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തിന് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും നാല് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് 215-ന് എതിരെ 208 വോട്ടുകൾക്ക് പ്രമേയം പാസായിരിക്കുന്നത്.

മിഡിൽ ഈസ്റ്റിലെ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികൾക്കെതിരെ കോൺഗ്രസ് നടത്തുന്ന ഏറ്റവും ശക്തമായ നീക്കമാണിത്.

കോൺഗ്രസിന്റെ അനുമതിയില്ലാതെ സൈനിക ഇടപെടലുകൾ 60 ദിവസത്തിൽ കൂടുതൽ നീട്ടിക്കൊണ്ടുപോകാനുള്ള പ്രസിഡന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്ന 1973-ലെ യുദ്ധാധികാര പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസ് നടപടി. റിപ്പബ്ലിക്കൻമാരുടെ നിയന്ത്രണത്തിലുള്ള സെനറ്റിൽ ഇത് പാസാവാൻ ഇടയില്ലെന്നതിനാൽ കോൺഗ്രസിൻ്റെ നീക്കത്തിന് പ്രതീകാത്മക മൂല്യം മാത്രമേ ഉള്ളൂ.

ഇറാനിൽ നിന്നുള്ള അടിയന്തിര ഭീഷണികൾ ചൂണ്ടിക്കാണിച്ച് ഫെബ്രുവരിയിൽ ട്രംപ് ആരംഭിച്ച യുദ്ധത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി തേടിയില്ല. തുടർന്നുണ്ടായ വ്യോമ-നാവിക ആക്രമണങ്ങൾ മേഖലയിൽ വലിയ അസ്ഥിരതയ്ക്കും ആഗോളതലത്തിൽ ഇന്ധനവില വർദ്ധനവിനും കാരണമായത്. ആക്രമണം നടത്താനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിലയിരുത്തുന്നതായി പൊതുജന അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്.

ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഭിന്നതകളെയാണ് പുറത്തുകൊണ്ടുവരിക്കുന്നത് . പ്രമേയത്തെ അനുകൂലിച്ച റിപ്പബ്ലിക്കൻ അംഗങ്ങളായ തോമസ് മാസി, ബ്രയാൻ ഫിറ്റ്സ്പാട്രിക് തുടങ്ങിയവർ ഭരണഘടനാപരമായ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. ജനവികാരം മാറുന്നത് മനസ്സിലാക്കി റിപ്പബ്ലിക്കൻ നേതൃത്വം വോട്ടെടുപ്പ് വൈകിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമ്മർദ്ദത്തെ തുടർന്ന് അനുമതി നൽകുകയായിരുന്നു.

ലിസ മുർകോവ്സ്കി, സൂസൻ കോളിൻസ്, റാൻഡ് പോൾ തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർമാരും യുദ്ധം നിയന്ത്രിക്കാനുള്ള നീക്കങ്ങൾക്ക് മുൻപ് പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന്റെ അധികാരം വീണ്ടെടുക്കുന്നതിന് ഈ വോട്ടെടുപ്പ് അനിവാര്യമായിരുന്നു എന്ന് ഡെമോക്രാറ്റുകൾ വ്യക്തമാക്കിയിരിക്കുന്നത് .

എന്നാൽ ഈ പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് നിയമസാധുതയില്ലെന്നും പറഞ്ഞ് തള്ളിക്കളയാനാണ് വൈറ്റ് ഹൗസ് നീക്കം.

കോൺഗ്രസിൻ്റെ അനുമതിയില്ലാതെ ഇറാനെതിരെ യുദ്ധം നടത്തുന്നത് അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭയിൽ പാസായി. ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തിന് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും നാല് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് 215-ന് എതിരെ 208 വോട്ടുകൾക്ക് പ്രമേയം പാസായത്.

മിഡിൽ ഈസ്റ്റിലെ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികൾക്കെതിരെ കോൺഗ്രസ് നടത്തുന്ന ഏറ്റവും ശക്തമായ നീക്കമാണിത്.

കോൺഗ്രസിന്റെ അനുമതിയില്ലാതെ സൈനിക ഇടപെടലുകൾ 60 ദിവസത്തിൽ കൂടുതൽ നീട്ടിക്കൊണ്ടുപോകാനുള്ള പ്രസിഡന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്ന 1973-ലെ യുദ്ധാധികാര പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസ് നടപടി. റിപ്പബ്ലിക്കൻമാരുടെ നിയന്ത്രണത്തിലുള്ള സെനറ്റിൽ ഇത് പാസാവാൻ ഇടയില്ലെന്നതിനാൽ കോൺഗ്രസിൻ്റെ നീക്കത്തിന് പ്രതീകാത്മക മൂല്യം മാത്രമേ ഉള്ളൂ.

ഇറാനിൽ നിന്നുള്ള അടിയന്തിര ഭീഷണികൾ ചൂണ്ടിക്കാണിച്ച് ഫെബ്രുവരിയിൽ ട്രംപ് ആരംഭിച്ച യുദ്ധത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി തേടിയിരുന്നില്ല. തുടർന്നുണ്ടായ വ്യോമ-നാവിക ആക്രമണങ്ങൾ മേഖലയിൽ വലിയ അസ്ഥിരതയ്ക്കും ആഗോളതലത്തിൽ ഇന്ധനവില വർദ്ധനവിനും കാരണമായി. ആക്രമണം നടത്താനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിലയിരുത്തുന്നതായി പൊതുജന അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു.

ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഭിന്നതകളെയാണ് പുറത്തുകൊണ്ടുവരുന്നത്. പ്രമേയത്തെ അനുകൂലിച്ച റിപ്പബ്ലിക്കൻ അംഗങ്ങളായ തോമസ് മാസി, ബ്രയാൻ ഫിറ്റ്സ്പാട്രിക് തുടങ്ങിയവർ ഭരണഘടനാപരമായ ആശങ്കകളാണ് ഉയർത്തിയത്. ജനവികാരം മാറുന്നത് മനസ്സിലാക്കി റിപ്പബ്ലിക്കൻ നേതൃത്വം വോട്ടെടുപ്പ് വൈകിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമ്മർദ്ദത്തെ തുടർന്ന് അനുമതി നൽകുകയായിരുന്നു.

ലിസ മുർകോവ്സ്കി, സൂസൻ കോളിൻസ്, റാൻഡ് പോൾ തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർമാരും യുദ്ധം നിയന്ത്രിക്കാനുള്ള നീക്കങ്ങൾക്ക് മുൻപ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രമേയം സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും. സെനറ്റ് പാസാക്കിയാലും തന്റെ സൈനിക അധികാരങ്ങളെ പരിമിതപ്പെടുത്താനുള്ള ഏത് നീക്കത്തെയും വീറ്റോ ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ന്യൂനപക്ഷങ്ങൾക്കും ദളീതർക്കുമെതിരായ അക്രമം തടയാൻ കോൺഗ്രസിന്റെ നിർണായക നീക്കം. പൊതുവായ പ്രശ്‌നങ്ങൾ ഒന്നിച്ച് നേരിടുന്നതിനായി രാജ്യത്തുടനീളം ദളിത് - ന്യൂനപക്ഷ സഖ്യങ്ങൾ രൂപീകരിക്കുന്നു.
ഫലസ്തീൻ കുടുംബത്തിൻ്റെ കാറിന് നേരെ ഇസ്രായേൽ വെടിവെപ്പ് .വെസ്റ്റ് ബാങ്കിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.
നടൻ സലിം കുമാർ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ
നീറ്റ് - സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക
ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു, ഒരു കാലും നഷ്ടപ്പെട്ടു. 3 ശസ്ത്രക്രിയകൾക്ക് വിധേയമായി 40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്.
മോദി സർക്കാർ ഒരു വർഷത്തിനകം താഴെ വീഴും; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കം' രാഹുലിൻറെ പ്രവച‌നത്തിന് പിന്നിലെന്ത്?
സംസ്ഥാനത്ത് മഴ ശക്തം: രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; ,
പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തോട്ടമൊരുക്കി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ