Saturday, June 06, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

കണ്ണീരിലലിഞ്ഞ് തൃശ്ശൂർ പൂരം ; വെടിക്കെട്ട് ദുരന്തത്തിന്റെ നൊമ്പരമായി കൊണ്ട് ഇത്തവണത്തെ കുടമാറ്റം

Logo
Editors Pick April 27, 2026 | 05:56 AM
News Image
തൃശൂർ- മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ആഘോഷങ്ങളും ആചാരങ്ങളും പരിമിതപ്പെടുത്തി ചടങ്ങുകളോടെ ഇത്തവണത്തെ തൃശൂർ പൂരം നടന്നു. പൂരപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന കുടമാറ്റം വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെറും 15 മിനിറ്റായി ചുരുക്കിയിരിക്കുന്നു. സാധാരണഗതിയിൽ ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കാറുള്ള കുടമാറ്റമാണ്, അപകടത്തിൻ്റെ 15 മിനിറ്റായി ചുരുക്കിയത്. വൈകിട്ട് ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20-ഓടെ സമാപിച്ചു. ഇത്തവണ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമാണ് നടന്നത്.

അതിരാവിലെ കണിമംഗലം ശാസ്‌താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരം ഉണർന്നത്. വലിയാലുക്കൽ കുട്ടിശങ്കരൻ കോലമേറ്റിയ
എഴുന്നള്ളിപ്പിന് ജിതിൻ കല്ലാറ്റ് മേളപ്രമാണിയായി. തുടർന്ന് പനമുക്കംപിള്ളി ശാസ്താവ് വടക്കുന്നാഥനിലെത്തി. തെട്ടുപിന്നാലെ പെരുമ്പളം ശരത്തിന്റെ മേളപ്രമാണത്തിൽ ഘടകപൂരങ്ങളും പൂരനഗരിയിലെത്തി.

പൂരപ്രേമികൾ ഏറെ കാത്തിരുന്ന ചെമ്പുക്കാവ് ഭഗവതിയുടെ വരവ് ആവേശകരമായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ഇത്തവണ തിടമ്പേറ്റിയത്. പാറമേക്കാവ് അഭിഷേകിന്റെ മേളപ്രമാണത്തിൽ കിഴക്കേ നട വഴി വടക്കുന്നാഥനിലെത്തിയ രാമചന്ദ്രൻ തെക്കേ നടവഴി പുറത്തേക്ക്

ഇറങ്ങിയപ്പോൾ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി.

ഒൻപത് ആനകളുടെ അകമ്പടിയോടെ പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ മേളപ്രമാണത്തിൽ കാരമുക്ക് ഭഗവതിയും വടക്കുന്നാഥനിലെത്തി. ശങ്കരംകുളങ്ങര ഉദയനാണ് ഇതിന് തിടമ്പേറ്റിയത്. തുടർന്ന് ഒൻപത് ആനകളുടെ അകമ്പടിയോടെ ലാലൂർ ഭഗവതിയും ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളി. പാറമേക്കാവ് അർജുനായിരുന്നു ഇതിന്റെ മേളപ്രമാണി. ഇലഞ്ഞിത്തറ മേളത്തിന് ശേഷമാണ് കുടമാറ്റത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്. ആഘോഷങ്ങൾ കുറവായെങ്കിലും ആചാരനിഷ്ഠയോടെ ഇത്തവണത്തെ പൂരം പൂർത്തിയായത്

Comments
Please Login to comment.
LATEST NEWS
ന്യൂനപക്ഷങ്ങൾക്കും ദളീതർക്കുമെതിരായ അക്രമം തടയാൻ കോൺഗ്രസിന്റെ നിർണായക നീക്കം. പൊതുവായ പ്രശ്‌നങ്ങൾ ഒന്നിച്ച് നേരിടുന്നതിനായി രാജ്യത്തുടനീളം ദളിത് - ന്യൂനപക്ഷ സഖ്യങ്ങൾ രൂപീകരിക്കുന്നു.
ഫലസ്തീൻ കുടുംബത്തിൻ്റെ കാറിന് നേരെ ഇസ്രായേൽ വെടിവെപ്പ് .വെസ്റ്റ് ബാങ്കിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.
നടൻ സലിം കുമാർ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ
നീറ്റ് - സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക
ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു, ഒരു കാലും നഷ്ടപ്പെട്ടു. 3 ശസ്ത്രക്രിയകൾക്ക് വിധേയമായി 40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്.
മോദി സർക്കാർ ഒരു വർഷത്തിനകം താഴെ വീഴും; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കം' രാഹുലിൻറെ പ്രവച‌നത്തിന് പിന്നിലെന്ത്?
സംസ്ഥാനത്ത് മഴ ശക്തം: രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; ,
പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തോട്ടമൊരുക്കി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ