Saturday, April 18, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ലൗ ജിഹാദ് ഇല്ലെന്ന് രാഹുൽ ഈശ്വർ.

Logo
National April 17, 2026 | 09:10 AM
News Image
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ലൗ ജിഹാദ് അല്ലെന്ന് രാഹുൽ ഈശ്വർ. മധ്യപ്രദേശ് പൊലീസ് അവരെ കൊണ്ടുപോകാൻ ശ്രമിക്കുന്നു. പെൺകുട്ടിയ്ക്ക് കേരളത്തിൽ ജീവിക്കാനാണ് ഇഷ്ടം. നിർബന്ധിത മതപരിവർത്തനമല്ല. അവർ അഭയം തേടി വന്നതാണ്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നു. പെൺകുട്ടി ജനിച്ചത് 2008 ജനുവരിയിലാണ്. ഇപ്പോൾ പ്രായപൂർത്തിയായിരിക്കുന്നു . കേരളത്തിൽ ജീവിച്ചാൽ മതിയെന്ന് പെൺകുട്ടി പറയുന്ന ശബ്ദസന്ദേശം രാഹുൽ ഈശ്വർ പുറത്തു.

അതേസമയം പെൺകുട്ടിയെയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിലുറച്ചാണ് മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ തുടരുന്നത്. പെൺകുട്ടിയെ ഉടൻ ഹാജരാക്കാൻ ഇവർക്ക് സഹായമൊരുക്കുന്നവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ പൊലീസിന് മുൻപിൽ ഹാജരാകേണ്ടതില്ലെന്നാണ് പെൺകുട്ടി തീരുമാനിച്ചു. നിയമനടപടികളുടെ ഭാഗമായി എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാനാണ് നീക്കം. ഇതോടൊപ്പം, മജിസ്ട്രേറ്റിന് മുൻപിൽ പെൺകുട്ടി രഹസ്യമൊഴി നൽകാനും സാധ്യതയുണ്ട്.പെൺകുട്ടി വിവാഹത്തിന് ഹാജരാക്കിയത് വ്യാജരേഖകളല്ലെന്ന നിലപാടിലാണ് കേരള പൊലീസ്. വിവാഹം റജിസ്‌റ്റർ ചെയ്ത പഞ്ചായത്തിന്റെയും അനുമതി കൊടുത്ത പൊലീസിന്റെയും നടപടികളിൽ വീഴ്ചയില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം റൂറൽ എസ്.പി, ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. അതിനിടെ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായെന്ന് വ്യക്തമാക്കുന്ന ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ വിവാഹശേഷം റദ്ദാക്കിയതിൽ ദുരൂഹത വർധിക്കുകയാണ്. അതിന്റെ കാരണം പെൺകുട്ടിക്ക് മധ്യപ്രദേശ് സർക്കാർ തന്നെ നൽകിയ ജനന സർട്ടിഫിക്കറ്റ് പൊടുന്നനെ റദ്ദാക്കിയതാണ്.

2025 ജൂൺ 6നാണ് പെൺകുട്ടിക്ക് മധ്യപ്രദേശിലെ പഞ്ചായത്ത് വകുപ്പ് ജനന സർട്ടിഫിക്കറ്റ് നൽകി.അതുനസരിച്ച് 2008 ജനുവരി 1 ആണ് ജനനതീയതി. അങ്ങിനെ വരുമ്പോൾ കല്യാണം നടന്ന മാർച്ച് 11ന് പതിനെട്ട് വയസും രണ്ട് മാസവും 11 ദിവസും പൂർത്തിയായി. ഈ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പെൺകുട്ടി ആധാർ കാർഡും പാൻ കാർഡും നേടിയിരിക്കുന്നു മധ്യപ്രദേശിൽ വോട്ടവകാശവും ലഭിച്ചു. ഇതിലെല്ലാം പതിനെട്ട് വയസ് ത്തിയായിട്ടുണ്ട്. അതേ സർട്ടിഫിക്കറ്റുകൾ പൂർത്തിയായിട്ടുണ്ട്. അതേ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് മാർച്ച് 11ന് തിരുവനന്തപുരത്തെ പൂവാർ പഞ്ചായത്തിൽ കല്യാണം റജിസ്‌റ്റർ ചെയ്തു. എന്നാൽ കല്യാണം വിവാദമായതിന് പിന്നാലെ രണ്ടാഴ്ച മുൻപാണ് മധ്യപ്രദേശ് സർക്കാർ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കുകയും കല്യാണത്തിന് പ്രായമായില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ചയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു

പ്രായപൂർത്തിയായെന്ന് ആദ്യം സർട്ടിഫിക്കറ്റ് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽ വരെ ഉൾപ്പെടുത്തുകയും ചെയ്തിട്ട്, പിന്നീട് പ്രായമായില്ലെന്ന് അതേ സർക്കാർ വകുപ്പ് തന്നെ പറയുന്നതിലാണ് ദുരൂഹത. എന്തായാലും കേരളത്തിൽ വിവാഹത്തിന് ഹാജരാക്കിയ രേഖകളൊന്നും വ്യാജമല്ലെന്ന് പൊലീസ് ഉറപ്പിച്ചു. വ്യാജമല്ലാത്തതുകൊണ്ട് തന്നെ വിവാഹം നടത്തിയതിലും പങ്കെടുത്തതിലും റജിസ്റ്റർ ചെയ്തതിലും വീഴ്ചയില്ലെന്നാണ് തിരുവനന്തപുരം റൂറൽ എസ്.പി, ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു

Comments
Please Login to comment.
LATEST NEWS
ആഗോളതലത്തിൽ യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി മാർപാപ്പ
വാണിജ്യ കപ്പലുകളുടെ ഗതാഗതം അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
വാൽപ്പാറയിൽ ജീവൻ നഷ്ടപ്പെട്ടത് പ്രധാനാധ്യാപിക അടക്കം 9 പേർ.കണ്ണീരണിഞ്ഞ് കേരളം.സങ്കട കടലായി മലപ്പുറം.
മോദിയേക്കാൾ വലിയ ഫെമിനിസ്റ്റ് മറ്റാരുണ്ട് വനിതാ സംവരണത്തിൽ പ്രധാനമന്ത്രിയെ വാഴ്ത്തി കങ്കണ
ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചു തകർത്ത് യുവാവ്
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ലൗ ജിഹാദ് ഇല്ലെന്ന് രാഹുൽ ഈശ്വർ.
ആദരാഞ്ജലികൾ: സൈതലവി മാസ്റ്റർ വി പി (വലിയ പീടിയേക്കൽ)
ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി ചാഹത്ത് ഖന്ന