Saturday, June 06, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്

Logo
Kerala April 17, 2026 | 07:06 AM
News Image
കോഴിക്കോട് ചെലവൂരിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതി അദ്നാന്റെയും മൊബൈൽ ഫോണുകൾ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തു. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ കിണറ്റിൽ നിന്ന് കണ്ടെത്തി. അതേസമയം, അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറിക്കുള്ളിൽ നിന്ന് മറ്റൊരു ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതി അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അദ്നാന്റെ മരണശേഷം ഈ ഫോണുകൾ എങ്ങനെ കിണറ്റിലെത്തി എന്നതിലാണ് ഇപ്പോൾ വലിയ ദുരൂഹത നിലനിൽക്കുന്നത്. തെളിവ് നശിപ്പിക്കാൻ കുടുംബാംഗങ്ങളിൽ ആരെങ്കിലും ആസൂത്രിതമായി ഇടപെട്ടിട്ടുണ്ടോ എന്ന് പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ഈ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുമെന്നാണ് കരുതുന്നത്.

Comments
Please Login to comment.
LATEST NEWS
ന്യൂനപക്ഷങ്ങൾക്കും ദളീതർക്കുമെതിരായ അക്രമം തടയാൻ കോൺഗ്രസിന്റെ നിർണായക നീക്കം. പൊതുവായ പ്രശ്‌നങ്ങൾ ഒന്നിച്ച് നേരിടുന്നതിനായി രാജ്യത്തുടനീളം ദളിത് - ന്യൂനപക്ഷ സഖ്യങ്ങൾ രൂപീകരിക്കുന്നു.
ഫലസ്തീൻ കുടുംബത്തിൻ്റെ കാറിന് നേരെ ഇസ്രായേൽ വെടിവെപ്പ് .വെസ്റ്റ് ബാങ്കിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.
നടൻ സലിം കുമാർ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ
നീറ്റ് - സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക
ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു, ഒരു കാലും നഷ്ടപ്പെട്ടു. 3 ശസ്ത്രക്രിയകൾക്ക് വിധേയമായി 40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്.
മോദി സർക്കാർ ഒരു വർഷത്തിനകം താഴെ വീഴും; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കം' രാഹുലിൻറെ പ്രവച‌നത്തിന് പിന്നിലെന്ത്?
സംസ്ഥാനത്ത് മഴ ശക്തം: രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; ,
പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തോട്ടമൊരുക്കി ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ