Saturday, April 18, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 40 മിനിറ്റ് ചർച്ച നടത്തി അമേരിക്കൻ പ്രസിഡണ്ട് ട്രംപ്

Logo
Editors Pick April 15, 2026 | 06:10 AM
News Image
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ 40 മിനിറ്റ് ചർച്ച നടത്തിയിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഊർജമേഖലയും ഉഭയകക്ഷി ബന്ധവുമടക്കം വൻ കരാറുകളിൽ അന്തിമരൂപം നൽകുന്നതിന് ചർച്ച സുപ്രധാനമാകുമെന്ന് ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യയിലെ യുഎസ് പ്രതിനിധി സെർജിയോ ഗോർ സൂചന നൽകിയിരിക്കുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെക്കുറിച്ചും ചർച്ചയിൽ ഇരുവരും സംസാരിച്ചെന്നാണ് ധാരണ.

തന്റെ ഫ്രണ്ട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൽ നിന്നും ഒരു കോൾ ലഭിച്ചെന്ന് മോദി എക്സിലൂടെ വ്യക്തത നൽകി. വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണത്താൽ നേടിയ പുരോഗതി തങ്ങൾ ചർച്ച ചെയ്തെന്നും എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്നും മോദി മോദി കുറിച്ചിരിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സ്‌ഥിതിഗതികൾ വിലയിരുത്തിയെന്നും ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും അത് സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെ പ്രാധന്യത്തെക്കുറിച്ചും ട്രംപ് ഊന്നിപ്പറഞ്ഞെന്നും മോദി കൂട്ടിച്ചേർത്തു.ചർച്ചയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായ അടിത്തറയിലാണെന്നും ഇന്ത്യാ-യുഎസ് സാമ്പത്തിക ഇടപെടൽ വികസിക്കുന്നതിലേക്ക് ഇത് വഴിതുറക്കുമെന്നും യുഎസ് പ്രതിനിധിയായ സെർജിയോ ഗോർ പ്രതീക്ഷ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ ഊർജമേഖലയുൾപ്പടെ ചില 'വൻ' കരാറുകളുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ ചർച്ചയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ചിട്ടില്ല.

അമേരിക്കൻ ഭരണകൂടം ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്നും ഇത് നിങ്ങൾ അറിയണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് ട്രംപ് ഫോൺ സംഭാഷണം അവസാനിപ്പിച്ചതെന്നും യുഎസ് പ്രതിനിധി പറഞ്ഞിരിക്കുന്നു.ഹോർ മുസ് പ്രതിസന്ധിയിൽ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്ന രാജ്യമാണ് ഇന്ത്യ.ഹോർമുസിലൂടെയാണ് രാജ്യത്ത് വിതരണം ചെയ്യുന്ന 70 ശതമാനം ഇന്ധനവും കടന്നുവന്നിരുന്നത്. വിഷയത്തിൽ ഇടപെടാൻ ഇന്ത്യയെ ക്ഷണിക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യമെന്നാണ് ഫോൺ സന്ദേശത്തിന്റെ സൂചന.

Comments
Please Login to comment.
LATEST NEWS
ആഗോളതലത്തിൽ യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി മാർപാപ്പ
വാണിജ്യ കപ്പലുകളുടെ ഗതാഗതം അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
വാൽപ്പാറയിൽ ജീവൻ നഷ്ടപ്പെട്ടത് പ്രധാനാധ്യാപിക അടക്കം 9 പേർ.കണ്ണീരണിഞ്ഞ് കേരളം.സങ്കട കടലായി മലപ്പുറം.
മോദിയേക്കാൾ വലിയ ഫെമിനിസ്റ്റ് മറ്റാരുണ്ട് വനിതാ സംവരണത്തിൽ പ്രധാനമന്ത്രിയെ വാഴ്ത്തി കങ്കണ
ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചു തകർത്ത് യുവാവ്
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ലൗ ജിഹാദ് ഇല്ലെന്ന് രാഹുൽ ഈശ്വർ.
ആദരാഞ്ജലികൾ: സൈതലവി മാസ്റ്റർ വി പി (വലിയ പീടിയേക്കൽ)
ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി ചാഹത്ത് ഖന്ന