ഇറാനെതിരെയുള്ള നീക്കത്തിന്റെബലം ഭാഗമായി ഹോർമോസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ.
International
April 14, 2026 | 06:45 AM
ഇറാനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് സൗദി അറേബ്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയ ഈ ഉപരോധം മേഖലയിൽ വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നു എന്നാണ് സൗദിയുടെ നിലപാട്. ഉപരോധം മൂലം പ്രകോപിതരാകുന്ന ഇറാൻ സൈന്യം മറ്റ് പ്രധാന കപ്പൽ പാതകൾ തടസ്സപ്പെടുത്താനോ ആക്രമിക്കാനോ സാധ്യതയുണ്ടെന്ന് അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തകർക്കണം എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ കർശന നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ, ഹോർമുസ് കടലിടുക്ക് തടയുന്നത് വഴി പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ നീക്കം തടസ്സപ്പെടുമെന്നും, ഇത് തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കുമെന്നും സൗദി ആശങ്കപ്പെടുന്നു. ഇറാൻ പ്രത്യാക്രമണം എന്ന നിലയിൽ ബാബ് അൽമന്ദബ് പോലുള്ള മറ്റ് തന്ത്രപ്രധാന പാതകൾ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്നും സൗദി മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
Comments