Saturday, June 06, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

ട്രംപ് തീരെ പോരെന്ന് ജനങ്ങള്‍, ചരിത്രത്തിലെ ഏറ്റവും മോശമെന്ന് സര്‍വേ ഫലം; ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുത്തനെ ഇടിയുന്നു

Logo
Editors Pick February 19, 2026 | 01:49 AM
News Image
വാഷിങ്ടണ്‍: ഡൊണാൾഡ് ട്രംപ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണെന്ന് സർവേ ഫലം. യാഹൂ/യൂഗോവ് സർവേ പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നുതായാണ് റിപ്പോർട്ട്.

സർവേ ഫലം യാഹൂ/യൂഗോവ് പുറത്തുവിട്ടു. ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപെന്ന് 40 ശതമാനം അമേരിക്കക്കാരും കണക്കാക്കുന്നതെന്നാണ്‌ സർവേ ഫലം വ്യക്തമാക്കുന്നത്. ട്രംപ് ഒട്ടും സക്സസ്ഫുള്‍ അല്ലാത്ത പ്രസിഡന്‍റാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അമേരിക്കക്കാരില്‍ ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും, എതിർക്കുന്നവരുടെ എണ്ണം ഉയർന്ന നിലയിലുമാണെന്നും സർവേ വ്യക്തമാക്കുന്നു.

രാജ്യം താങ്ങാനാവാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമങ്ങളുടെ വർധനവ്, ട്രംപ് അധികാരമേറ്റതു മുതല്‍ ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ എന്നിവയെല്ലാം വലിയ വിമർശനത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. മൂന്നില്‍ ഒരാള്‍ക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളത്. അതേസമയം 12 ശതമാനം പേർ മാത്രമാണ് ട്രംപിനെ മികച്ച ആളായി കണക്കാക്കുന്നത്. 21 ശതമാനം പേർ ട്രംപ് ശരാശരിയേക്കാള്‍ മികച്ചതാണെന്ന് വിലയിരുത്തിയതായും സർവേ ഫലം വ്യക്തമാക്കുന്നു. 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും വിജയകരമല്ലാത്ത പ്രസിഡന്റുമാരില്‍ ഒരാളായാണ് കണക്കാക്കുന്നത്.

2026-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും കോണ്‍ഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുമെന്നും ട്രംപ് അനുകൂലികളുടെ ഭയമെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. വർധിച്ചുവരുന്ന വിമർശനങ്ങളും താഴുന്ന സപ്പോർട്ട് റേറ്റിങ്ങുകളും ട്രംപിനെയും അനുയായികളെയും പരിഭ്രാന്തരാക്കുന്നുണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇടക്കാല തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ നേരിടാനും വോട്ടർമാരെ ആകർഷിക്കാനും ട്രംപ് തന്‍റെ നയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മിനിസോട്ടയില്‍ കുടിയേറ്റക്കാർക്കെതിരായ ക്രൂരമായ നടപടികള്‍ അവസാനിപ്പിച്ചതായും ഡെമോക്രാറ്റിക് നിയന്ത്രിത നഗരങ്ങളില്‍നിന്ന് നാഷണല്‍ ഗാർഡിനെ പിൻവലിച്ചതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുക്ക്, അലൂമിനിയം എന്നിവയുടെ തീരുവ ഉടൻ കുറയ്ക്കാനും സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.

Comments
Please Login to comment.
LATEST NEWS
ഇസ്രയേൽ അനുകൂല ഗവൺമെന്റ്റിനെ ചൊടിപ്പിച്ച് സ്ലൊവേനിയൻ പ്രസിഡണ്ട് ഔദ്യോഗിക വസതിയിൽ ഫലസ്തീൻ പതാക ഉയർത്തി
ന്യൂനപക്ഷങ്ങൾക്കും ദളീതർക്കുമെതിരായ അക്രമം തടയാൻ കോൺഗ്രസിന്റെ നിർണായക നീക്കം. പൊതുവായ പ്രശ്‌നങ്ങൾ ഒന്നിച്ച് നേരിടുന്നതിനായി രാജ്യത്തുടനീളം ദളിത് - ന്യൂനപക്ഷ സഖ്യങ്ങൾ രൂപീകരിക്കുന്നു.
ഫലസ്തീൻ കുടുംബത്തിൻ്റെ കാറിന് നേരെ ഇസ്രായേൽ വെടിവെപ്പ് .വെസ്റ്റ് ബാങ്കിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.
നടൻ സലിം കുമാർ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ
നീറ്റ് - സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക
ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു, ഒരു കാലും നഷ്ടപ്പെട്ടു. 3 ശസ്ത്രക്രിയകൾക്ക് വിധേയമായി 40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്.
മോദി സർക്കാർ ഒരു വർഷത്തിനകം താഴെ വീഴും; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കം' രാഹുലിൻറെ പ്രവച‌നത്തിന് പിന്നിലെന്ത്?
സംസ്ഥാനത്ത് മഴ ശക്തം: രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; ,